ഗാനം : മഞ്ഞിൻ മുത്തെടുത്തു
ചിത്രം : നരസിംഹം
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : എം ജി ശ്രീകുമാർ,സുജാത മോഹൻ
മഞ്ഞിൻ മുത്തെടുത്തു കാതിൽ കമ്മലിട്ടു
വന്നുവോ നിലാപ്പൂക്കാലം
തങ്കത്തോടയിട്ടു തിങ്കൾ പൊട്ട്തൊട്ടു
നിന്നുവോ മുളം കാടോരം
രാത്രിയിൽ പൊതിഞ്ഞ പൊന്നിനായ്
വാർമുടിച്ചുരുൾ മെടഞ്ഞിടാൻ
മെല്ലെ മെല്ലെ ഞാൻ ഉമ്മ വയ്ക്കവേ
മെയ്യുലഞ്ഞുവോ താഴമ്പൂവേ
മഞ്ഞിൻ മുത്തെടുത്തു കാതിൽ കമ്മലിട്ടു
വന്നുവോ നിലാപ്പൂക്കാലം
മാനത്തെ മണൽപ്പുറത്ത്
തൂവെണ്ണിലാവ് രാമച്ചക്കുട നിവർത്തി…….
നിൻ കണ്ണിൽ കൊളുത്തിവയ്ക്കാൻ
വെൺതാരകം വെള്ളോട്ടിൻ വിളിക്കൊരുക്കി
ഞാവൽപൂമരങ്ങൾ മാറിൽ
നാണം പൊതിഞ്ഞൊരുക്കി………..
കാണാത്തേൻമൊഴികൾ കാറ്റിൽ
ഈണം മൊഴിഞ്ഞുണർത്തി……..
ആതിരാക്കുന്നിലെ സന്ധ്യയല്ലേ
വാരിളം ചുണ്ടിലെ ചോപ്പ് തന്നൂ
കോടിപ്പാവും പീലിപ്പൂവും
വാങ്ങാൻ നീ വരില്ലേ ഹായ് ഹായ്
മഞ്ഞിൻ മുത്തെടുത്തു കാതിൽ കമ്മലിട്ടു
വന്നുവോ നിലാപ്പൂക്കാലം
നേരത്തൊരുങ്ങിയിട്ടും ഞാൻ കേട്ടതില്ലാ
നീ പാടും വസന്തരാഗം
രാവേറെ കഴിഞ്ഞതല്ലേ എൻ നെഞ്ചിലെ
രാപ്പാടി ഉറങ്ങിയില്ലേ
മേലേപ്പൂവരമ്പിൽ ആരോ മാമ്പൂവള കിലുക്കി…………….
ഏതോ രാക്കടമ്പിൻ കൊമ്പിൽ
മാനം മഴ കുടഞ്ഞൂ…………..
ചാമരം വീശുവാൻ വന്ന കാറ്റേ
എന്റെയീ മുത്തിനെ മുത്തിടല്ലേ
മാരിക്കാറിൻ തേരിൽ പോരാൻ
എന്തേ നീ വരില്ലേ ഹായ് ഹായ്
മഞ്ഞിൻ മുത്തെടുത്തു കാതിൽ കമ്മലിട്ടു
വന്നുവോ നിലാപ്പൂക്കാലം
തങ്കത്തോടയിട്ടു തിങ്കൾ പൊട്ട്തൊട്ടു
നിന്നുവോ മുളം കാടോരം
രാത്രിയിൽ പൊതിഞ്ഞ പൊന്നിനായ്
വാർമുടിച്ചുരുൾ മെടഞ്ഞിടാൻ
മെല്ലെ മെല്ലെ ഞാൻ ഉമ്മ വയ്ക്കവേ
മെയ്യുലഞ്ഞുവോ താഴമ്പൂവേ
മഞ്ഞിൻ മുത്തെടുത്തു കാതിൽ കമ്മലിട്ടു
വന്നുവോ നിലാപ്പൂക്കാലം…